മഞ്ചാടി മരത്തിന്റെ നിഴൽ 3
- Snehaprabha PS
ഈ ക്രിസ്ത്യാനികൾക്ക് മരണാനന്തര ജീവിതത്തിൽ വളരെ വലിയ വിശ്വാസമാണ്. അവരുടെ മതത്തോടുള്ള ഒരിക്കലും വറ്റാത്ത വിശ്വാസം കാണുമ്പോൾ ആഹാ എന്നു തോന്നാറുണ്ട്. ഒരാളെ പ്രണയിച്ചതുകൊണ്ട് ആ മതം സ്വീകരിക്കണം എന്ന് ഒരു നിർബന്ധവുമില്ല. മതത്തെ പഠിക്കട്ടെ അവസാനംവരെയും ആഹാ എന്നു തോന്നട്ടെ. ഞാൻ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ടെന്നല്ലേ പറഞ്ഞത്? ഈ പെൺകുട്ടി ,പെണ്ണ് എന്ന വിളിയൊക്കെ മാറി ഒരു അമ്മയാവട്ടെ. അമ്മയുടെയും കുഞ്ഞിന്റെയും ജ്ഞാനസ്നാനം ഒരേ ദിവസം തന്നെ നടക്കട്ടെ. ലോകം മുഴുവനും അമ്മേ എന്നു വിളിക്കട്ടേ. ദൈവമേ ഇതാണ് ഇത്ര നാൾ തേടി നടന്ന ചോദ്യത്തിന് ഉത്തരമെന്നു ഞാൻ അറിയുന്നു.
പൂർണ്ണതയിലേക്കുള്ള യാത്ര അവിടെ നിന്നും ആരംഭിക്കട്ടെ...
എന്റെ ദൈവത്തിനു നിറമില്ല, അതു ഞാൻ ആരെയാണു ബോധ്യപ്പെടുത്തേണ്ടത്? വരൂ എന്റെ മുന്നിലേക്ക്.
എത്രകണ്ട് ഫെമിനിസം സംസാരിച്ചാലും അല്ലെങ്കിൽ തുല്യത പ്രസംഗിക്കാൻ വ്യഗ്രത കാണിച്ചാലും നാം പഠിച്ചു വന്നിട്ടുള്ള രീതി ശ്രീരാമന്റെ പാത പിന്തുടരുന്ന സീതയുടെതാണ്. ഒരാൾ നമുക്ക് വേണ്ടി ജീവിക്കുകയും സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്കുകയും ചെയ്യുമ്പോൾ ആ വഞ്ചി തുഴയാൻ നാമും സഹായിക്കേണ്ടതാണ്. ഞാൻ എന്നത് നമ്മളാകുന്നതിൻറെ തെളിമയാണ് താലിയെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. പരിധിയെക്കുറിച്ചു ബോധ്യമുണ്ടാവേണ്ട തുഴച്ചിൽക്കാരിക്ക് തോണിയുപേക്ഷിച്ചു പോകാനുള്ള അവകാശത്തിലും ഞാൻ വിശ്വസിക്കുന്നു. നീന്താൻ അറിയണമെന്നുമാത്രം.
ഒരു മതത്തേയും മറ്റു മതങ്ങളെക്കാൾ ഒട്ടും ഉയർന്നതായിട്ടോ താഴ്ന്നതായിട്ടോ ഞാൻ കാണുന്നില്ല. എനിക്ക് ഇരുന്നെഴുതണം. കഥകളൊന്നും മനസ്സിലില്ല. എന്നാൽ എഴുതാനുള്ള ആവേശം മനം നിറയെ ഉണ്ട് താനും.
അദ്ദേഹമില്ലാത്ത രാത്രികളിൽ ഞങ്ങളുടെ മുറിയിൽ, സ്വപ്നങ്ങളുടെ മുറിയിൽ ഞങ്ങളുടെ കുഞ്ഞിനെ തലോടി ഉറക്കി ഞാൻ ഒത്തിരി എഴുതും. നക്ഷത്രങ്ങളേക്കാൾ തിളക്കമുള്ള എന്റെ മിനുക്കിയെടുത്ത ഓട്ടുവിളക്കുകളെ പറ്റി, അവയിൽ എണ്ണ നിറച്ചു കത്തിച്ചു വെച്ച കൂരിരുട്ടിന്റെ നിറമുള്ള, ചോപ്പു വെളിച്ചം പകരുന്ന തിരികളെ പറ്റി. വാക്കുകൾ തമ്മിൽ ബന്ധം ഇല്ലാതാക്കുന്ന പറവകളെ പറ്റി ഒക്കെയും ഞാൻ എഴുതും.
- Snehaprabha PS
ഈ ക്രിസ്ത്യാനികൾക്ക് മരണാനന്തര ജീവിതത്തിൽ വളരെ വലിയ വിശ്വാസമാണ്. അവരുടെ മതത്തോടുള്ള ഒരിക്കലും വറ്റാത്ത വിശ്വാസം കാണുമ്പോൾ ആഹാ എന്നു തോന്നാറുണ്ട്. ഒരാളെ പ്രണയിച്ചതുകൊണ്ട് ആ മതം സ്വീകരിക്കണം എന്ന് ഒരു നിർബന്ധവുമില്ല. മതത്തെ പഠിക്കട്ടെ അവസാനംവരെയും ആഹാ എന്നു തോന്നട്ടെ. ഞാൻ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ടെന്നല്ലേ പറഞ്ഞത്? ഈ പെൺകുട്ടി ,പെണ്ണ് എന്ന വിളിയൊക്കെ മാറി ഒരു അമ്മയാവട്ടെ. അമ്മയുടെയും കുഞ്ഞിന്റെയും ജ്ഞാനസ്നാനം ഒരേ ദിവസം തന്നെ നടക്കട്ടെ. ലോകം മുഴുവനും അമ്മേ എന്നു വിളിക്കട്ടേ. ദൈവമേ ഇതാണ് ഇത്ര നാൾ തേടി നടന്ന ചോദ്യത്തിന് ഉത്തരമെന്നു ഞാൻ അറിയുന്നു.
പൂർണ്ണതയിലേക്കുള്ള യാത്ര അവിടെ നിന്നും ആരംഭിക്കട്ടെ...
എന്റെ ദൈവത്തിനു നിറമില്ല, അതു ഞാൻ ആരെയാണു ബോധ്യപ്പെടുത്തേണ്ടത്? വരൂ എന്റെ മുന്നിലേക്ക്.
എത്രകണ്ട് ഫെമിനിസം സംസാരിച്ചാലും അല്ലെങ്കിൽ തുല്യത പ്രസംഗിക്കാൻ വ്യഗ്രത കാണിച്ചാലും നാം പഠിച്ചു വന്നിട്ടുള്ള രീതി ശ്രീരാമന്റെ പാത പിന്തുടരുന്ന സീതയുടെതാണ്. ഒരാൾ നമുക്ക് വേണ്ടി ജീവിക്കുകയും സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്കുകയും ചെയ്യുമ്പോൾ ആ വഞ്ചി തുഴയാൻ നാമും സഹായിക്കേണ്ടതാണ്. ഞാൻ എന്നത് നമ്മളാകുന്നതിൻറെ തെളിമയാണ് താലിയെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. പരിധിയെക്കുറിച്ചു ബോധ്യമുണ്ടാവേണ്ട തുഴച്ചിൽക്കാരിക്ക് തോണിയുപേക്ഷിച്ചു പോകാനുള്ള അവകാശത്തിലും ഞാൻ വിശ്വസിക്കുന്നു. നീന്താൻ അറിയണമെന്നുമാത്രം.
ഒരു മതത്തേയും മറ്റു മതങ്ങളെക്കാൾ ഒട്ടും ഉയർന്നതായിട്ടോ താഴ്ന്നതായിട്ടോ ഞാൻ കാണുന്നില്ല. എനിക്ക് ഇരുന്നെഴുതണം. കഥകളൊന്നും മനസ്സിലില്ല. എന്നാൽ എഴുതാനുള്ള ആവേശം മനം നിറയെ ഉണ്ട് താനും.
അദ്ദേഹമില്ലാത്ത രാത്രികളിൽ ഞങ്ങളുടെ മുറിയിൽ, സ്വപ്നങ്ങളുടെ മുറിയിൽ ഞങ്ങളുടെ കുഞ്ഞിനെ തലോടി ഉറക്കി ഞാൻ ഒത്തിരി എഴുതും. നക്ഷത്രങ്ങളേക്കാൾ തിളക്കമുള്ള എന്റെ മിനുക്കിയെടുത്ത ഓട്ടുവിളക്കുകളെ പറ്റി, അവയിൽ എണ്ണ നിറച്ചു കത്തിച്ചു വെച്ച കൂരിരുട്ടിന്റെ നിറമുള്ള, ചോപ്പു വെളിച്ചം പകരുന്ന തിരികളെ പറ്റി. വാക്കുകൾ തമ്മിൽ ബന്ധം ഇല്ലാതാക്കുന്ന പറവകളെ പറ്റി ഒക്കെയും ഞാൻ എഴുതും.
Comments
Post a Comment