മഞ്ചാടി മരത്തിന്റെ നിഴൽ 5
അമ്മമ്മയുടെ വീട്ടിൽ പോകുന്നതാണ് എനിക്കേറ്റോം ഇഷ്ടം. അതൊരു ഓർമ്മപ്പെടുത്തലിൻറെ വഴിയാണ്. ഇന്നും അവിടത്തെ ഒറ്റയൊരു മരവും പിഴുതെറിയപ്പെട്ടിട്ടില്ല, ഒന്നും തന്നെ നശിപ്പിക്കപ്പെട്ടിട്ടില്ല. അതാരും വലിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തകരായതോണ്ടല്ല ആരും പ്രകൃതിയുടെ മേൽ മെക്കിട്ടു കയറാറില്ല എന്ന ഒറ്റക്കാരണം കൊണ്ടുമാത്രം.
ടൗണും തിരക്കുകളുമെല്ലാം ആ നാടിനെ ചുറ്റിപ്പറ്റിത്തന്നെ എന്നും ഉണ്ടായിരുന്നു. എന്നാൽ യാതൊരു മാറ്റത്തിനും നിന്നുകൊടുത്തിട്ടില്ലാത്ത നാട്. മലപ്പുറം ജില്ലയിൽ അരീക്കോടെന്ന നാൾക്കുനാൾ വികസിച്ചു വരുന്ന ഇടത്തരം ടൗണിൽ നിന്നും മൈത്ര ബസ്സുകേറി പതിനഞ്ച് രൂപ കൊടുത്താൽ നിങ്ങൾക്ക് ആദാടി എന്ന എന്റെ അമ്മാത്തെത്താം.
നാട്ടുകാരുടെ ആവശ്യാർത്ഥം ഒരു ബസ്സെറങ്ങുകയും ബസ്സ് സമരമൊന്നും കണക്കെടുക്കാതെ നാട്ടുകാർ തന്നെ ഒരു കൂലി നിശ്ചയിച്ചു ഓടിക്കുകയും ചെയ്യുന്ന ഒരു ബസ്സാണ് അങ്ങോട്ടേക്കുള്ള ഏക പൊതുവാഹനം. ബസ്സ്, യാത്ര തുടങ്ങുന്നത് സമയമനുസ്സരിച്ചൊന്നുമല്ല . ആളുനിറയുമ്പോ പോകുന്നു ആളു തീരുമ്പോ നിർത്തുന്നു.അത്ര തന്നെ. അമ്പലത്തിനടുത്ത് ജമീലത്താത്താൻറെ പുയ്യാപ്ള നടത്തുന്ന പലചരക്ക് പീടിക വരെയേ ബസ്സ് ഒള്ളൂ. അവിടെ ഇറങ്ങി മണ്ണിട്ടു നികത്തി ഒരു ലോറിയ്ക്കു കഷ്ടിച്ചു പോകാൻ പറ്റുന്ന വഴിയിലൂടെ നടക്കണം. വഴിയിൽ എല്ലാ വീടുകളിൽ നിന്നും അലക്കുകയൊ തുണി വിരിക്കുകയോ മറ്റെന്തെങ്കിലും പണികളെടുക്കുകയോ ചെയ്തുകൊണ്ടിരിക്കുന്ന താത്തമാരോടും ചേച്ചിമാരോടുമെല്ലാം വിശേഷം പറയണം. കുറേ നാളുകൂടിയാണു വരുന്നതെങ്കിൽ പിന്നെ പറയുകയേ വേണ്ട. ഇതിനെല്ലാം സമയമുണ്ടെങ്കിൽ മാത്രം നിങ്ങളിങ്ങോട്ടു വന്നാൽ മതി കേട്ടോ. ഇടയ്ക്ക് ഒരു ഇല്ലമുണ്ട്. പഴയ ഇല്ലം ഇന്ന് തകർച്ചയുടെ വക്കിലാണ്. തൊട്ടടുത്തുതന്നെ തറവാട്ടില്ലത്തുനിന്നുമാറി പരിഷ്കാരമുള്ള വീടുവെച്ചു ചെറിയമ്പൂരിയും നമ്പൂതിരിയുടെ രണ്ടാമത്തെ വേളി, എല്ലാരും ചെറ്യമ്മേന്നു വിളിക്കണ എനിക്കിന്നും പേരറിയാത്ത ആ അമ്മയും അവരുടെ പ്രായം മുപ്പതു കഴിഞ്ഞിട്ടും വേളി കഴിക്കാത്ത അപ്പ്വേട്ടാന്നു ഞങ്ങളൊക്കെ വിളിക്കണ അപ്പു നമ്പൂതിരിയും താമസിക്കുന്നു. ഇനി അങ്ങട് രണ്ടു വഴീണ്ട് നമ്മടെ തറവാട്ടിലിക്ക്. ഏതു വഴീക്കുടെ വേണച്ചാലും പോകാം. ഞാൻ റോഡിലൂടെ പോകുന്നത് അപൂർവ്വമാണ്. എനിക്കിഷ്ടം പ്രകാശേട്ടൻറെ വീടുകഴിഞ്ഞാൽ കാണുന്ന ഇടവഴിയാണ്. പ്രകാശേട്ടൻ ടൗണിൽ ബസ്സ് ഓടിക്കുകയാണ്. ഭാര്യ കുടുംബശ്രീയുടെ സജീവപ്രവർത്തക. മിടുക്കികളായ നൂലുപോലെയുള്ള മൂന്നു പെൺകുട്ടികളാണവർക്ക്. അമ്മമ്മ പറയാറ് ഒരപശബ്ദം ആ വീട്ടിൽനിന്നോ പെൺകുട്ടികൾടെ വായിൽനിന്നോ കേൾക്കാറില്ലെന്നാണ് . പ്രകാശേട്ടന് ഒരനിയൻ ഉണ്ട് മധു. അരീക്കോട് ടൗണിലെ ഒരു അങ്ങാടിമരുന്ന് വിൽപ്പനക്കടയിലാണ് മധുവേട്ടൻ ജോലി നോക്കുന്നത്. മധുവേട്ടന്റെ ഭാര്യ ശ്രീജച്ചേച്ചി മെല്ലിച്ച് നീണ്ട് ഇപ്പം താഴെ വീഴും എന്ന മട്ടിൽ അവരുടെ രണ്ടു കുഞ്ഞുങ്ങളേയും കൊഞ്ചിച്ചെപ്പോഴും അവരുടെ തറവാട്ടു വീടിന്റെ കോലായിൽ ഉണ്ടാകും. മധുവേട്ടൻറെ തറവാട്ടിലേക്ക് ഇല്ലത്തെ പറമ്പിലൂടെയാണു പോകുക.അന്നും ഇന്നും അവർക്ക് വഴിയൊരു പ്രശ്നമേ അല്ല.
പ്രകാശേട്ടന്റെ വീടിന്റെ പിന്നാമ്പുറത്തൂടെ കാണുന്ന കുണ്ടനിടവഴിയാണ് എനിക്ക് പഥ്യം. അതിലൂടെ ഇറങ്ങിയാൽ ഞങ്ങളുടെ തറവാട്ടുവക അമ്പലമുണ്ട്. ശ്രീകൃഷ്ണന്റെ അമ്പലമാണത്. ആർക്കും വേണ്ടാതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ് ഞങ്ങളുടെ തറവാട്ടുദേവൻ. അമ്പലത്തിനടുത്ത് എന്റെ അപ്പപ്പനു അതായത് എന്റെ അമ്മയുടെ അച്ഛന് ഒന്നരയേക്കറോളം വരുന്ന പറമ്പുണ്ട്. അത് വിറ്റുപോകാനുള്ള തടസ്സമാണ് ഇപ്പോഴീ അമ്പലം. നാട്ടുകാരിൽ നിന്നും തറവാട്ടിൽ നിന്നുമെല്ലാം പിരിവു നടത്തി ഇടയ്ക്കെപ്പോഴെങ്കിലും നമ്പൂതിരിക്ക് ഒഴിവ് ഉണ്ടാകുമ്പോൾ മാത്രം ഇവിടെ ആയിരംതിരി തെളിയിക്കലും മറ്റു പൂജകളും നടത്താറുണ്ട്.
എന്റെ ഓർമ്മയിൽ ഞാൻ അമ്പലത്തിനകത്ത് ഒരിക്കൽ മാത്രമേ കയറിയിട്ടുള്ളൂ. നിർമ്മാല്യം എന്ന സിനിമയിലെ പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രത്തേക്കാൾ ശോഷിച്ചതാണ് ഈ അമ്പലം. ഇടവഴി കടന്നു തറവാട്ടിലേക്ക് പോകുന്ന നേരത്തെല്ലാം ഞാൻ അമ്പലത്തിനു മുൻപിൽ എത്തി പ്രാർത്ഥിക്കാറുണ്ട്. കൃഷ്ണാ നിനക്കു പൂജ ചെയ്യാൻ ആരെക്കൊണ്ടും കഴിയുന്നില്ലല്ലോ എന്ന്. സ്ത്രീകൾക്കും അബ്രാഹ്മണർക്കും പൂജ ചെയ്യൽ നിഷിദ്ധമാണല്ലോ. എന്നെ ഏല്പിച്ചിരുന്നു എങ്കിൽ ഞാൻ അത് ഭംഗിയായി നടത്തിയെനേ. എന്തുചെയ്യാൻ? ഏഴു ദിവസത്തെ ചോരച്ചാലിന്റെ പേരും പറഞ്ഞു മാറ്റിനിർത്തപ്പെടുമ്പോൾ എൻറെ കൃഷ്ണനുവേണ്ടി ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്നോർത്ത് വിലപിക്കാൻ മാത്രമല്ലേ കഴിയൂ. പൊട്ടിപ്പൊളിഞ്ഞ നിൻറെ ശ്രീകോവിൽ ഞങ്ങൾക്കായി തുറന്നു തരൂ കണ്ണാ..
കുറച്ചുനേരം അവിടെ നിന്നു കണ്ണീർ വാർക്കും. ഒരു ദീർഘനിശ്വാസം ഉതിർത്ത് ആശ്വസിക്കും.
അമ്പലത്തിനു മുൻപിൽ ഒരു വലിയ പുളിമരമുണ്ട്. അതിന്റെ എത്താകൊമ്പത്ത് ധാരാളം പുളിങ്ങകൾ ഇറിഞ്ഞിലുകണക്കേ നമ്മുടെ വായിലു വെള്ളം ഊറിച്ച് ഗമയോടങ്ങനെ നമ്മളെ നോക്കി കൊഞ്ഞനം കുത്തും." എന്തായാലും നീ ഒരിക്കെ താഴെ വീഴും എന്നാ പിന്നെ എന്റെ മുന്നില്ക്കു വീണുടെടാ പുള്യേ?" ആരു കേൾക്കാൻ. സഹിക
അമ്മമ്മയുടെ വീട്ടിൽ പോകുന്നതാണ് എനിക്കേറ്റോം ഇഷ്ടം. അതൊരു ഓർമ്മപ്പെടുത്തലിൻറെ വഴിയാണ്. ഇന്നും അവിടത്തെ ഒറ്റയൊരു മരവും പിഴുതെറിയപ്പെട്ടിട്ടില്ല, ഒന്നും തന്നെ നശിപ്പിക്കപ്പെട്ടിട്ടില്ല. അതാരും വലിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തകരായതോണ്ടല്ല ആരും പ്രകൃതിയുടെ മേൽ മെക്കിട്ടു കയറാറില്ല എന്ന ഒറ്റക്കാരണം കൊണ്ടുമാത്രം.
ടൗണും തിരക്കുകളുമെല്ലാം ആ നാടിനെ ചുറ്റിപ്പറ്റിത്തന്നെ എന്നും ഉണ്ടായിരുന്നു. എന്നാൽ യാതൊരു മാറ്റത്തിനും നിന്നുകൊടുത്തിട്ടില്ലാത്ത നാട്. മലപ്പുറം ജില്ലയിൽ അരീക്കോടെന്ന നാൾക്കുനാൾ വികസിച്ചു വരുന്ന ഇടത്തരം ടൗണിൽ നിന്നും മൈത്ര ബസ്സുകേറി പതിനഞ്ച് രൂപ കൊടുത്താൽ നിങ്ങൾക്ക് ആദാടി എന്ന എന്റെ അമ്മാത്തെത്താം.
നാട്ടുകാരുടെ ആവശ്യാർത്ഥം ഒരു ബസ്സെറങ്ങുകയും ബസ്സ് സമരമൊന്നും കണക്കെടുക്കാതെ നാട്ടുകാർ തന്നെ ഒരു കൂലി നിശ്ചയിച്ചു ഓടിക്കുകയും ചെയ്യുന്ന ഒരു ബസ്സാണ് അങ്ങോട്ടേക്കുള്ള ഏക പൊതുവാഹനം. ബസ്സ്, യാത്ര തുടങ്ങുന്നത് സമയമനുസ്സരിച്ചൊന്നുമല്ല . ആളുനിറയുമ്പോ പോകുന്നു ആളു തീരുമ്പോ നിർത്തുന്നു.അത്ര തന്നെ. അമ്പലത്തിനടുത്ത് ജമീലത്താത്താൻറെ പുയ്യാപ്ള നടത്തുന്ന പലചരക്ക് പീടിക വരെയേ ബസ്സ് ഒള്ളൂ. അവിടെ ഇറങ്ങി മണ്ണിട്ടു നികത്തി ഒരു ലോറിയ്ക്കു കഷ്ടിച്ചു പോകാൻ പറ്റുന്ന വഴിയിലൂടെ നടക്കണം. വഴിയിൽ എല്ലാ വീടുകളിൽ നിന്നും അലക്കുകയൊ തുണി വിരിക്കുകയോ മറ്റെന്തെങ്കിലും പണികളെടുക്കുകയോ ചെയ്തുകൊണ്ടിരിക്കുന്ന താത്തമാരോടും ചേച്ചിമാരോടുമെല്ലാം വിശേഷം പറയണം. കുറേ നാളുകൂടിയാണു വരുന്നതെങ്കിൽ പിന്നെ പറയുകയേ വേണ്ട. ഇതിനെല്ലാം സമയമുണ്ടെങ്കിൽ മാത്രം നിങ്ങളിങ്ങോട്ടു വന്നാൽ മതി കേട്ടോ. ഇടയ്ക്ക് ഒരു ഇല്ലമുണ്ട്. പഴയ ഇല്ലം ഇന്ന് തകർച്ചയുടെ വക്കിലാണ്. തൊട്ടടുത്തുതന്നെ തറവാട്ടില്ലത്തുനിന്നുമാറി പരിഷ്കാരമുള്ള വീടുവെച്ചു ചെറിയമ്പൂരിയും നമ്പൂതിരിയുടെ രണ്ടാമത്തെ വേളി, എല്ലാരും ചെറ്യമ്മേന്നു വിളിക്കണ എനിക്കിന്നും പേരറിയാത്ത ആ അമ്മയും അവരുടെ പ്രായം മുപ്പതു കഴിഞ്ഞിട്ടും വേളി കഴിക്കാത്ത അപ്പ്വേട്ടാന്നു ഞങ്ങളൊക്കെ വിളിക്കണ അപ്പു നമ്പൂതിരിയും താമസിക്കുന്നു. ഇനി അങ്ങട് രണ്ടു വഴീണ്ട് നമ്മടെ തറവാട്ടിലിക്ക്. ഏതു വഴീക്കുടെ വേണച്ചാലും പോകാം. ഞാൻ റോഡിലൂടെ പോകുന്നത് അപൂർവ്വമാണ്. എനിക്കിഷ്ടം പ്രകാശേട്ടൻറെ വീടുകഴിഞ്ഞാൽ കാണുന്ന ഇടവഴിയാണ്. പ്രകാശേട്ടൻ ടൗണിൽ ബസ്സ് ഓടിക്കുകയാണ്. ഭാര്യ കുടുംബശ്രീയുടെ സജീവപ്രവർത്തക. മിടുക്കികളായ നൂലുപോലെയുള്ള മൂന്നു പെൺകുട്ടികളാണവർക്ക്. അമ്മമ്മ പറയാറ് ഒരപശബ്ദം ആ വീട്ടിൽനിന്നോ പെൺകുട്ടികൾടെ വായിൽനിന്നോ കേൾക്കാറില്ലെന്നാണ് . പ്രകാശേട്ടന് ഒരനിയൻ ഉണ്ട് മധു. അരീക്കോട് ടൗണിലെ ഒരു അങ്ങാടിമരുന്ന് വിൽപ്പനക്കടയിലാണ് മധുവേട്ടൻ ജോലി നോക്കുന്നത്. മധുവേട്ടന്റെ ഭാര്യ ശ്രീജച്ചേച്ചി മെല്ലിച്ച് നീണ്ട് ഇപ്പം താഴെ വീഴും എന്ന മട്ടിൽ അവരുടെ രണ്ടു കുഞ്ഞുങ്ങളേയും കൊഞ്ചിച്ചെപ്പോഴും അവരുടെ തറവാട്ടു വീടിന്റെ കോലായിൽ ഉണ്ടാകും. മധുവേട്ടൻറെ തറവാട്ടിലേക്ക് ഇല്ലത്തെ പറമ്പിലൂടെയാണു പോകുക.അന്നും ഇന്നും അവർക്ക് വഴിയൊരു പ്രശ്നമേ അല്ല.
പ്രകാശേട്ടന്റെ വീടിന്റെ പിന്നാമ്പുറത്തൂടെ കാണുന്ന കുണ്ടനിടവഴിയാണ് എനിക്ക് പഥ്യം. അതിലൂടെ ഇറങ്ങിയാൽ ഞങ്ങളുടെ തറവാട്ടുവക അമ്പലമുണ്ട്. ശ്രീകൃഷ്ണന്റെ അമ്പലമാണത്. ആർക്കും വേണ്ടാതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ് ഞങ്ങളുടെ തറവാട്ടുദേവൻ. അമ്പലത്തിനടുത്ത് എന്റെ അപ്പപ്പനു അതായത് എന്റെ അമ്മയുടെ അച്ഛന് ഒന്നരയേക്കറോളം വരുന്ന പറമ്പുണ്ട്. അത് വിറ്റുപോകാനുള്ള തടസ്സമാണ് ഇപ്പോഴീ അമ്പലം. നാട്ടുകാരിൽ നിന്നും തറവാട്ടിൽ നിന്നുമെല്ലാം പിരിവു നടത്തി ഇടയ്ക്കെപ്പോഴെങ്കിലും നമ്പൂതിരിക്ക് ഒഴിവ് ഉണ്ടാകുമ്പോൾ മാത്രം ഇവിടെ ആയിരംതിരി തെളിയിക്കലും മറ്റു പൂജകളും നടത്താറുണ്ട്.
എന്റെ ഓർമ്മയിൽ ഞാൻ അമ്പലത്തിനകത്ത് ഒരിക്കൽ മാത്രമേ കയറിയിട്ടുള്ളൂ. നിർമ്മാല്യം എന്ന സിനിമയിലെ പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രത്തേക്കാൾ ശോഷിച്ചതാണ് ഈ അമ്പലം. ഇടവഴി കടന്നു തറവാട്ടിലേക്ക് പോകുന്ന നേരത്തെല്ലാം ഞാൻ അമ്പലത്തിനു മുൻപിൽ എത്തി പ്രാർത്ഥിക്കാറുണ്ട്. കൃഷ്ണാ നിനക്കു പൂജ ചെയ്യാൻ ആരെക്കൊണ്ടും കഴിയുന്നില്ലല്ലോ എന്ന്. സ്ത്രീകൾക്കും അബ്രാഹ്മണർക്കും പൂജ ചെയ്യൽ നിഷിദ്ധമാണല്ലോ. എന്നെ ഏല്പിച്ചിരുന്നു എങ്കിൽ ഞാൻ അത് ഭംഗിയായി നടത്തിയെനേ. എന്തുചെയ്യാൻ? ഏഴു ദിവസത്തെ ചോരച്ചാലിന്റെ പേരും പറഞ്ഞു മാറ്റിനിർത്തപ്പെടുമ്പോൾ എൻറെ കൃഷ്ണനുവേണ്ടി ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്നോർത്ത് വിലപിക്കാൻ മാത്രമല്ലേ കഴിയൂ. പൊട്ടിപ്പൊളിഞ്ഞ നിൻറെ ശ്രീകോവിൽ ഞങ്ങൾക്കായി തുറന്നു തരൂ കണ്ണാ..
കുറച്ചുനേരം അവിടെ നിന്നു കണ്ണീർ വാർക്കും. ഒരു ദീർഘനിശ്വാസം ഉതിർത്ത് ആശ്വസിക്കും.
അമ്പലത്തിനു മുൻപിൽ ഒരു വലിയ പുളിമരമുണ്ട്. അതിന്റെ എത്താകൊമ്പത്ത് ധാരാളം പുളിങ്ങകൾ ഇറിഞ്ഞിലുകണക്കേ നമ്മുടെ വായിലു വെള്ളം ഊറിച്ച് ഗമയോടങ്ങനെ നമ്മളെ നോക്കി കൊഞ്ഞനം കുത്തും." എന്തായാലും നീ ഒരിക്കെ താഴെ വീഴും എന്നാ പിന്നെ എന്റെ മുന്നില്ക്കു വീണുടെടാ പുള്യേ?" ആരു കേൾക്കാൻ. സഹിക
Comments
Post a Comment