മഞ്ചാടി മരത്തിന്റെ നിഴൽ(അധ്യായം 4)
- Snehaprabha PS
ഈ വഴികളിലൂടെ, മാമ്പൂ മണക്കുന്ന ഈ നാട്ടിടവഴികളിലൂടെ, കവുങ്ങിൻ തോട്ടങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ആ ഇടങ്ങളിൽ ജീവിക്കുവാൻ ഭാഗ്യം സിദ്ധിച്ചവരെയോർത്തു അസൂയ പൂണ്ടു പോകുന്നു.
ആ കുന്നിൻപുറത്തെ വീടും ഈ കുണ്ടനിടവഴിയും മരിക്കുവോളം അങ്ങനെതന്നെ ഉണ്ടായിരുന്നെങ്കിൽ. പരസ്പരം പിരിഞ്ഞു പോകാതെ ആ വഴികളെ പിണച്ചിട്ട പാറകളിൻമേൽ.
ഹാ! നിർവൃതി!
ഹൃദയം ശൂന്യം. മൗനം. ആ പാറയിൽ ഇരുന്ന് ഒരൽപ്പനേരം ധ്യാനം.
എനിക്കു ചിറകു മുളയ്ക്കുന്നു.
ഞാനറിയുന്നുണ്ട് താളിയോലകളിൽ എന്നോ എന്റെ പേരിനോടൊപ്പം എഴുതി ചേർക്കപ്പെട്ട മറ്റൊരു പേരിനെ. എനിക്കോർക്കാൻ ആകുന്നുണ്ട് നഷ്ടം കണക്കെടുക്കാനാകാത്ത ആദ്യ സുരതത്തിന്റെ ആനന്ദനിർവൃതിയിൽ നീയലിഞ്ഞില്ലാതാകുന്നതിൻറെ വേദനയെ.
അവിടെ വച്ച് നിനക്കെൻറെ സ്നേഹം തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? നിന്നെ ബലമായി പിടിച്ചുകൊണ്ടുപോയി ആ പാറയിൽ ഇരുത്തി നഗ്നനാക്കി നിന്റെ ബീജത്തെ എൻറേതുമായി ചേർത്ത് വായിക്കണം എന്നും ഒരു പുനർജനിക്കനുകൂലമായ മെത്ത ഒരുക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? എൻറെ പ്രിയതമാ ഇതൊരു ബാലിശമായ എഴുത്തുകുത്തല്ല.
മറിച്ച് നിനക്കെന്റെ ജീവിതത്തിനുമേൽ ഞാൻ തരുന്ന നിനക്കൊരിക്കലും തടുക്കാനാകാത്ത നൈമിഷികമായ നിന്റെ സങ്കോചത്തിന്റെ അറുതി വരുത്തലാണ്. നിന്റെ തത്വമസിയും എന്റെ പ്രേമവും ഒന്നുതന്നെ. അത് അപ്പോൾ തന്നെ ആ പാറയിൽ തട്ടി മുറിഞ്ഞുപോയേക്കാം.
എഴുതിത്തീർക്കാനാകാത്ത നാളുകളിലൊന്നിൽ പാട്ടുപോലെ എന്റെ ഈ വരികളിലൊളിഞ്ഞും തെളിഞ്ഞും പ്രദർശിപ്പിച്ചു ശുഷ്കിച്ചുപോയ എന്റെ നിത്യ പ്രേമത്തിന്റെ രഹസ്യമാണത്. നീ ഞങ്ങളെ കബളിപ്പിക്കുന്നതിൻറെ പഴങ്ങളാണ് മതങ്ങൾ.
കളിച്ചു നടന്നു കുഴങ്ങി ഒടുവിൽ അമ്മേ വിശക്കുന്നു എന്നും പറഞ്ഞു ഓടി വരാറില്ലേ കുഞ്ഞുങ്ങൾ? അവരെ അമ്മ മേലപ്പിടി ചെളിയാ എന്നു കൊഞ്ചിച്ച് കുളിപ്പിക്കാറില്ലേ എണ്ണ തലയിൽ പൊത്തി? ഏതാണ്ടതുപോലെ കുളിപ്പിക്കണം ഓരോ മതത്തേയും. തന്റെ മക്കളിൽ ഒന്നിനേയും അമ്മ മാറ്റിനിർത്താറില്ല. അതുപോലെ ഇവിടേയും കുളത്തിൽ കൊണ്ടോയിട്ടൊരു കുളി പാസാക്കണം. ഈറനുടുപ്പിച്ചു വിടുമ്പോൾ കുറച്ചു രാസ്നാദി പൊടിയും തിരുമട്ടേ അമ്മ. മക്കൾക്കാർക്കും പനി പിടിക്കാതിരിക്കാൻ.
- Snehaprabha PS
ഈ വഴികളിലൂടെ, മാമ്പൂ മണക്കുന്ന ഈ നാട്ടിടവഴികളിലൂടെ, കവുങ്ങിൻ തോട്ടങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ആ ഇടങ്ങളിൽ ജീവിക്കുവാൻ ഭാഗ്യം സിദ്ധിച്ചവരെയോർത്തു അസൂയ പൂണ്ടു പോകുന്നു.
ആ കുന്നിൻപുറത്തെ വീടും ഈ കുണ്ടനിടവഴിയും മരിക്കുവോളം അങ്ങനെതന്നെ ഉണ്ടായിരുന്നെങ്കിൽ. പരസ്പരം പിരിഞ്ഞു പോകാതെ ആ വഴികളെ പിണച്ചിട്ട പാറകളിൻമേൽ.
ഹാ! നിർവൃതി!
ഹൃദയം ശൂന്യം. മൗനം. ആ പാറയിൽ ഇരുന്ന് ഒരൽപ്പനേരം ധ്യാനം.
എനിക്കു ചിറകു മുളയ്ക്കുന്നു.
ഞാനറിയുന്നുണ്ട് താളിയോലകളിൽ എന്നോ എന്റെ പേരിനോടൊപ്പം എഴുതി ചേർക്കപ്പെട്ട മറ്റൊരു പേരിനെ. എനിക്കോർക്കാൻ ആകുന്നുണ്ട് നഷ്ടം കണക്കെടുക്കാനാകാത്ത ആദ്യ സുരതത്തിന്റെ ആനന്ദനിർവൃതിയിൽ നീയലിഞ്ഞില്ലാതാകുന്നതിൻറെ വേദനയെ.
അവിടെ വച്ച് നിനക്കെൻറെ സ്നേഹം തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? നിന്നെ ബലമായി പിടിച്ചുകൊണ്ടുപോയി ആ പാറയിൽ ഇരുത്തി നഗ്നനാക്കി നിന്റെ ബീജത്തെ എൻറേതുമായി ചേർത്ത് വായിക്കണം എന്നും ഒരു പുനർജനിക്കനുകൂലമായ മെത്ത ഒരുക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? എൻറെ പ്രിയതമാ ഇതൊരു ബാലിശമായ എഴുത്തുകുത്തല്ല.
മറിച്ച് നിനക്കെന്റെ ജീവിതത്തിനുമേൽ ഞാൻ തരുന്ന നിനക്കൊരിക്കലും തടുക്കാനാകാത്ത നൈമിഷികമായ നിന്റെ സങ്കോചത്തിന്റെ അറുതി വരുത്തലാണ്. നിന്റെ തത്വമസിയും എന്റെ പ്രേമവും ഒന്നുതന്നെ. അത് അപ്പോൾ തന്നെ ആ പാറയിൽ തട്ടി മുറിഞ്ഞുപോയേക്കാം.
എഴുതിത്തീർക്കാനാകാത്ത നാളുകളിലൊന്നിൽ പാട്ടുപോലെ എന്റെ ഈ വരികളിലൊളിഞ്ഞും തെളിഞ്ഞും പ്രദർശിപ്പിച്ചു ശുഷ്കിച്ചുപോയ എന്റെ നിത്യ പ്രേമത്തിന്റെ രഹസ്യമാണത്. നീ ഞങ്ങളെ കബളിപ്പിക്കുന്നതിൻറെ പഴങ്ങളാണ് മതങ്ങൾ.
കളിച്ചു നടന്നു കുഴങ്ങി ഒടുവിൽ അമ്മേ വിശക്കുന്നു എന്നും പറഞ്ഞു ഓടി വരാറില്ലേ കുഞ്ഞുങ്ങൾ? അവരെ അമ്മ മേലപ്പിടി ചെളിയാ എന്നു കൊഞ്ചിച്ച് കുളിപ്പിക്കാറില്ലേ എണ്ണ തലയിൽ പൊത്തി? ഏതാണ്ടതുപോലെ കുളിപ്പിക്കണം ഓരോ മതത്തേയും. തന്റെ മക്കളിൽ ഒന്നിനേയും അമ്മ മാറ്റിനിർത്താറില്ല. അതുപോലെ ഇവിടേയും കുളത്തിൽ കൊണ്ടോയിട്ടൊരു കുളി പാസാക്കണം. ഈറനുടുപ്പിച്ചു വിടുമ്പോൾ കുറച്ചു രാസ്നാദി പൊടിയും തിരുമട്ടേ അമ്മ. മക്കൾക്കാർക്കും പനി പിടിക്കാതിരിക്കാൻ.
Comments
Post a Comment